പാത്തുമ്മയുടെ ആട് ഒറ്റവാക്കിൽ പറഞ്ഞാൽ, 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയശൂന്യമായ റൊക്കം പൈസയുടെ ബന്ധ'മാണെന്ന് വിളിച്ചോതുന്ന നോവലാണ്. ആ നോവലിലെ എല്ലാ ബന്ധവും പണത്തിൽ അധിഷ്ഠിതമാണ്. വീട്ടിലെ പുരുഷൻമാര്‍ മാത്രമേ അരിയാഹാരം കഴിക്കുന്നുള്ളൂ എന്ന് ബഷീർ തിരിച്ചറിയുന്നത് തന്റെ മുറി വാടകയ്ക്ക് കൊടുത്തതുകൊണ്ടാണ്
എം ബി രാജേഷിനെ പിന്തുണച്ചതിന്റെ പേരിൽ സാഹിത്യകാരൻ ബെന്യാമിൻ കോപ്പിയടിച്ചു എന്ന് പറയുന്ന ചില ഉദാര ജനാധിപത്യവാദികളോട് ഒന്നേ പറയാനുള്ളു. അപവാദം പ്രചരിപ്പിക്കുന്ന സംഘി സ്വഭാവം കാണിക്കരുത്. 'മക്കയിലേക്കുള്ള പാത' ഒരു യാത്രാവിവരണത്തിനുമപ്പുറം ഇസ്ലാമിക സംസ്കാരവും യൂറോപ്യൻ സംസ്ക്കാരവും തമ്മിലുള്ള ഒരു താരതമ്യ പഠനമാണ്. അതിനിടയ്ക്ക് അസദിനും സുഹൃത്തിനും മരുഭൂമിയിൽ വെച്ച് വഴി തെറ്റിയപ്പോഴുള്ള ഒരു അനുഭവമാണ് 'ആട് ജീവിത'ത്തിലും ആവർത്തിച്ചത്. അത് മാത്രമാണ് സാമ്യം
യുക്തിവാദികളുടെ ദൈവമായ സി.രവിചന്ദ്രനൊക്കെ ഒരു യുക്തിയുമില്ലാതെ "ഒരു പ്രവിശ്യയിൽ ആറായിരം പേരേ കൊല്ലാനുള്ള ഓർഡർ പുറപ്പെടുവിക്കുമ്പോൾ സ്റ്റാലിൻ അത് വാങ്ങി ഒന്ന് കൂടി ചേർത്ത് 16000 ആക്കും'' എന്നൊക്കെ തള്ളിയ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്